ഇണക്കമായ്
പ്രണയമായ്
പിണങ്ങാൻ ഇടമായ്....
Friday, 25 January 2019
Wednesday, 16 January 2019
സൗഹൃദം
പിരിയുന്ന സൗഹൃദങ്ങളെല്ലാം
വിരിയുന്നു ഹൃദയത്തിലെപ്പോയും
ഇന്നലെ പൂത്ത വഴിവിളക്കുകളിൽ
നാളെയുടെ കനി വിളയുന്നു
Sunday, 13 January 2019
ഇലയും പൂവും
കാറ്റത്ത് ഇല പറക്കുന്നു
ഞെട്ടറ്റ പൂക്കൾ
കൈകോർക്കുന്നു
എങ്ങോട്ടാണ്
കൂട്ടരേ...
പാതയറിയാത്ത
നേരങ്ങളിൽ
വെള്ളി പൊട്ടുന്ന
മലകളിൽ
മാൻ തുള്ളി വരുന്ന
മേടകളിൽ
മയിലാടുന്ന
താഴ് വരകളിൽ
മേഘം പതഞ്ഞ
ചക്രവാളങ്ങളിൽ
എവിടെക്കാണ്
എവിടെക്കാണ്
കൂട്ടരേ...
അലഞ്ഞും
പറന്നും
ചിരിച്ചും
പുണർന്നും
കൈകോർത്തും
തുള്ളിച്ചാടിയും
എങ്ങോട്ടാണ്
കൂട്ടരേ....
Friday, 11 January 2019
ഹർത്താൽ
വിധവയാകുന്നു ഹർത്താൽ
കൊടി കത്തി വഴി മൂടുന്നു
ഭീതിയായും നീതിയായും മുഷ്ടിചുരുട്ടി
പകൽ വിഴുങ്ങും രീതിയായും
വിധിയുടെ തേർത്തടം പിടിച്ചുവാങ്ങിയും
അഴിഞ്ഞാട്ടത്തിൻ മിന്നലാകാൻ
ഹർത്താലിന്നി പടച്ചട്ട നേടണം
നിരത്തുകളിൻ ആരവം വിഴുങ്ങി
വാർത്തകളിൽ ഭാവം തിങ്ങി
ജനമനസ്സുകളിൽ ഭീതി വിങ്ങി
വീട്ടിലെ ചാരു കസേരയിൽ
ഒരു പകൽ പമ്മി....
കൊടിയും മുദ്രാവാക്യവും മുഴങ്ങി
വഴി നീളെ അനീതി അലറി
നഷ്ടത്തിൻ നോവിൻ നീറ്റൽ
ശുന്യത പടരും നാളെകൾ കാട്ടി
യാത്രികർ, രോഗികൾ, ജോലിക്കാർ
യന്ത്രങ്ങളുപേക്ഷിച്ച വഴികളിൽ
മാന്ത്രികതയോർത്തഭയത്തിനായ്...
ഇന്നലെപ്പെറ്റ ഹർത്താലിനെയോർത്ത്
നോക്കുകുത്തിയാകുന്നു പാവങ്ങൾ
ഹർത്താലിൻ ജന്മം പോക്കറ്റിലിട്ടു
ചെറുത്തുനിൽപ്പിൻ മന്ത്രം നാവിലിട്ടു
നിരത്തിൽ നീതി പോർവിളിച്ചു
മറ്റൊരനീതിയെ വേൾക്കുന്ന
മറുമരുന്നിനെന്തു കാര്യം???
Thursday, 10 January 2019
Tuesday, 8 January 2019
അയ്യപ്പൻ
കാട്ടിലെ അയ്യപ്പനെ കൂട്ടിലിട്ടു
നാട്ടിലെ അയ്യപ്പനെ കുരുതിക്കിട്ടു
കാട്ടിലേക്കു പൂക്കൾ കൊടുത്തു വിട്ടു
നാട്ടിലൂടെ ചോരപ്പുഴ ഒഴുക്കി വിട്ടു
നാടു കത്തുന്നു
നാടു കത്തുന്നു
കാടു പടരുന്നു
മാടു പായുന്നു
കൊടികളിൽ നിറങ്ങളിൽ
ആചാരങ്ങളിൽ ബന്ധങ്ങളിൽ
വെടിമരുന്നു നിറക്കുന്നു
നാവിലെ ജപമായ്
നോവിലെ ഇരുളായ്
നഷ്ടത്തിൻ കലിയായ്
നാടു കത്തിക്കുന്നു
കാട്ടുനീതി കൊണ്ടായാലും
ഈ കൊടി പാറും
മാടിന്റെ കൈയ്യിലായെങ്കിലും
കല്ലിലുമുള്ളിലും കത്തുന്ന
പൊരുള്ളിന്റെ പ്രകാശം
മൊന്നെന്നരുളുന്ന പുണ്യഗേഹം
ഞാനോ നീയോ പേരിട്ട ചൈതന്യം
രണ്ടാക്കി മാറ്റുന്ന മാലിന്യം
ചാരാചരശില്പിക്കു നോവില്ലേ?
നെയ്യിലും പൂവിലും മൂടി
മണിയും വായ്താരിയും മുഴക്കി
പട്ടിലും പൂണൂലിലും
ആചാരമൊരുങ്ങി
ദേവനു താഴു ചാർത്തുന്നു
സ്ത്രീയെന്ന ഭേദം
വിലക്കിന്റെ പുതിയ വേദം
ഉരുക്കഴിച്ചു ചിട്ടകൾ
നാടു കത്തിക്കുന്നു
മനസ്സിൽ കാടുപടർത്തുന്നു
മാടുപ്പോലെ അലറുന്നു
ഇന്നിയുമീകൊടിക്കുറയെന്തിന്
മനുഷ്യചാരമൊരുക്കുന്ന വേദമെന്തിന്
ചാരത്തിൽ നിന്നാടും കൊടികളെന്തിന്
ചാവിന്റെ പട്ടുമായി
നാടു നോവിൽ നനഞ്ഞലയുമ്പാൾ
കാടും വേണ്ട മാടും വേണ്ട
വീട്ടിലൊരു തിരി കൊളുത്തണം
നന്മയുടെ വേദം വായിക്കണം
Sunday, 6 January 2019
ചാവേറ്
മരണം കൊണ്ടെന്റെ
മണത്തിൻ
കുപ്പി പൊട്ടിച്ചു
രക്തം കൊണ്ടെന്റെ
ജന്മത്തിൻ
ചായം പൊട്ടിച്ചു
ഞാനെന്ന മണൽപ്പൂവിൽ
തിര വന്നുപ്പോയപ്പോലെ
ഞാനെന്ന മരച്ചോലയിൽ
മഴുവന്നിടം കുറിച്ചപ്പോലെ
അസ്തമയമൊരൂയമെറിയുന്നു
പകൽ പിണങ്ങുന്ന നേരത്ത്
ചാവ് ചങ്കിൽ കരുത്താകുന്നു
ഞാൻ ചാവേറാകുന്നു
എന്നിലൊരു കാലമുദിക്കുന്നു
എന്നിലൊരു കാളിമ തെളിയുന്നു
എന്നിലെ നോവിൻ വേരുകൾ
എന്നിലൊരു പൂ ബാക്കിവെക്കുന്നു
ഞാനൊരു വിരാമമല്ല
ഞാനൊരു വിരോദമല്ല
ഞാനെത്തേണ്ടതാമിടമിന്നു
ചുങ്കം ചാർത്തി ചാവ്
ചാവേറാകുന്നു ഞാൻ
ഞാനില്ലിന്നി.....
ഓർമ്മഫലകത്തിലെ പേരായ്
ചിരി പടർന്ന നേരമായ്
തപിച്ചലഞ്ഞ നോവായ്
കലഹിച്ചലറിയ കലിയായ്
ഞാനില്ലിന്നി....
ചാവു ഒരു പിടി മണ്ണിട്ടു
ചാറി നിന്ന മഴ പൂവിട്ടു
പേരില്ലാതൊരക്കമിട്ടു
മറ്റൊരു ചാവേറെന്നു മുദ്രയിട്ടു
(KSTA തിരുവനന്തപുരം ജില്ലാ അദ്ധ്യാപക കലോത്സവത്തിന് രണ്ടാം സമ്മാനം ലഭിച്ച കവിത)
Saturday, 5 January 2019
ഉയരങ്ങളിലേയ്ക്ക്...
എത്ര നേരമീ തണലോത്തണയുന്നു
എത്ര പറക്കാനാശിച്ചീ നിഴൽ നീളുമ്പോൾ
ഉയരങ്ങളെത്ര ചിമ്മിനക്ഷത്രങ്ങളായ്
ചിറകുയരാത്ത നാളുകൾ തപിക്കലായ്
ഉരിക്കലീ വിങ്ങലിൻ വക്കത്ത്
നീ ഉയരങ്ങളിലെ തുഞ്ചത്ത്
വെറുതെ കിന്നരിച്ച സ്വപ്നങ്ങൾ
വെറുക്കാൻ ബാക്കിയായ നേരങ്ങൾ
എന്റെ സ്വപ്നത്തിനൊപ്പം നടന്നവർ
എന്നിൽ വെളിച്ചമായ് പടർന്നവർ
തണിലിന്റെ നിറമായ് തെളിഞ്ഞവർ
താനേ മറയുന്ന നാളുകളായ്
ഒരിക്കലുടഞ്ഞ ഓളങ്ങളായ്
ഒരിക്കന്നുരഞ്ഞ തിരകളായ്
ഒരിക്കൽ വീശുന്ന മാരുതിയായ്
നാഴിക പായുന്നു കാലമായ്
ഉയരങ്ങളിലെ ചിലർ നീട്ടിയ നാളങ്ങൾ
ബാക്കിയാകുന്ന കാഴ്ച്ചകൾ
ഇന്നിയുമെത്ര നേരമെന്നറിയില്ല
എത്ര പറക്കുന്നമെന്നു തിരിയില്ല
(അദ്ധാപക കലോത്സവത്തിൽ ഒന്നാം സമ്മാനം നേടിയ കവിത)