Tuesday, 29 December 2020
രഹസ്യം
Thursday, 17 December 2020
ആത്മാവ്
Friday, 4 December 2020
ശവപ്പെട്ടി
ശവപ്പെട്ടിയാകട്ടെ എന്ന്
ശാപം കിട്ടിയ ഒരു മരം
ശാപമറിയാതെ കാട്ടിലെ
കുടുംബത്തിൽ
കാറ്റിലാടി
ഇലനുള്ളിയെറിഞ്ഞ്
ഉല്ലസിച്ച കാലം
ഒരിക്കലും വേടനെത്താത്ത
ഒരിക്കലും നരനറിയാത്ത
ഒരിക്കലും പുലരി
പീലി വിടർത്താത്ത
ഒരിക്കലും ജീവനായുള്ള
പിടച്ചിലില്ലാത്ത കാട്ടിൽ
ഒരുനാൾ ഒരശരീരി
ആ മരത്തിനു മേൽ
പതിച്ചു….
നീ ശവപ്പെട്ടിയായി
തീരട്ടെ…..
കാറ്റ് ചുടുകാറ്റായ്
ഇല വിളറി വാടി
പൂക്കളുടെ നിറം മങ്ങി
ജന്മാന്തര സംസ്കൃതികൾക്ക്
തേർതെളിച്ച തണലിൽ
മരണത്തിൻ നിഴൽ വന്നു
പതുങ്ങി….
ഇതാരാണ്
ആരുടെ ശാപമാണ്
ആകാശമേ നീയോ
മണ്ണായി പൊറ്റിയ
ഭൂമീ നീയോ
വേടനോ മുനിയോ
ആരാണ് ഈ
നിഴലിനപ്പുറം….
വീണ്ടും കാറ്റു വന്നു
കൈകോർത്തു
ചാഞ്ഞും ചരിഞ്ഞും
അവർ മരത്തിനിടയിലൂടെ
ആരുടെ ശബ്ദമെന്നു
തിരഞ്ഞു...
വേദന വേരറുക്കുന്നപ്പോലെ
വിധിയുടെ മഴു
ഉടൽ പിളർക്കുന്നപ്പോലെ
ഇന്നി ഈ ജന്മമെങ്ങോട്ട്….???
ശവം ചുമക്കാനാണോ വിധി
ശാപമേറ്റു ദ്രവിക്കാനാണോ സ്ഥിതി
കാലമെന്നും രൂപമില്ലാത്ത
ശാപങ്ങളുടെ നിഴലിൽ
നാട്യങ്ങളെത്രയാടുന്നു
ആകാശമേ നീ സാക്ഷി
Wednesday, 25 November 2020
ചെകുത്താൻ്റെ വോട്ട്
Monday, 23 November 2020
രഹസ്യം
Sunday, 22 November 2020
ഉദയ ചായ
Saturday, 21 November 2020
വോട്ട്
Friday, 20 November 2020
വഴി തെറ്റി
ഉറക്കം
Wednesday, 28 October 2020
Monday, 26 October 2020
സ്കൂളിനോട്
Thursday, 22 October 2020
അക്കങ്ങൾ
Wednesday, 21 October 2020
Saturday, 10 October 2020
Friday, 9 October 2020
അനീതി
സന്ധ്യയോട്...
Tuesday, 6 October 2020
മാറ്റം
Monday, 5 October 2020
അന്യൻ
ചതി
Friday, 2 October 2020
കൂട്ട്
Thursday, 1 October 2020
നീ
Friday, 18 September 2020
പട്ടണം
Thursday, 17 September 2020
പൂക്കളം
Wednesday, 16 September 2020
ദേഷ്യം
Tuesday, 15 September 2020
അവസാനം
Friday, 11 September 2020
ശവപ്പെട്ടി
ശവപ്പെട്ടിയാകട്ടെ എന്ന്
ശാപം കിട്ടി ഒരു മരത്തിന്
വിധിയാണോ കനിയാണോ
വേരറ്റതെന്നറിയാതെ
ആകാശം മിഴിച്ചു നിന്നു
Wednesday, 9 September 2020
Tuesday, 8 September 2020
Sunday, 6 September 2020
Sunday, 16 August 2020
Thursday, 30 April 2020
Wednesday, 29 April 2020
അമ്പലം
അമ്പലങ്ങൾ
കൂടുകളായി
ദൈവങ്ങൾ
കല്ലുകളായി
ഇരുളിന്റെ
അർച്ചനയിൽ
മൗനസഹസ്രജപം
പ്രസാദം നൽകാതെ
മയങ്ങിപ്പോയി.
Monday, 27 April 2020
Friday, 17 April 2020
വായന- കവിതകളുടെ റിപ്പബ്ലിക്ക്- ശ്രീ ബിനുരാജ്
താൻ ജീവിച്ച ലോകത്തിലെ കാഴ്ചകളെയും വായനയെയും ഭാവനയുടെ ചിറകിലേറ്റി പുനർവായന നടത്തുകയാണ് ബിനുരാജിന്റെ 'കവിതയുടെ റിപ്പബ്ലിക്ക്' എന്ന കവിതാസമാഹാരം. ജീവിത സഞ്ചാരത്തിന്റെ വൈവിധ്യമാർന്ന ചിത്രങ്ങൾ കവിതയിലൊരുങ്ങുമ്പോൾ,അവ സംസ്കാരത്തിന്റെയും ആധുനികതയുടെയും പൊള്ളുന്ന തീഷ്ണത വായനകാരിലേക്കു പകരുന്നുണ്ട്. ഇന്നലെകളിൽ വിഷമിച്ചിരിക്കുന്നവന്റെ മുന്നിൽ പെട്ടന്ന് വന്ന മഴയിൽ എല്ലാം മറന്ന് നനയുന്നതിന്റെ കുളിർമയുണ്ട് ഈ വായനാ അനുഭവത്തിന്.
എന്റെ മകൻ പഠിക്കാൻ പോകുന്നത്
എന്നെപ്പോലെ നടന്നിട്ടല്ല, സന്തോഷം
പക്ഷേ, മാഷേ
സ്കൂളിലേക്കുള്ള വഴിയും
പഠിക്കാനുള്ളതല്ലേ.....
(സ്കൂളിലേക്കുള്ള വഴി)
ഈ വരികളിൽ കണ്ടു മാഞ്ഞ ഒരു ചിത്രമുണ്ട്. വളരെ ലളിതമായ ഭാഷയിലൂടെ വരച്ചിടുന്ന ചിത്രത്തിൽ അസാധാരണമായ ഒരു അർത്ഥ മൂർച്ചയുണ്ട്. ആധുനികതയിൽ സന്തോഷിക്കുന്നതിനൊപ്പം നഷ്ടത്തിന്റെ ഒരു ഓർമപ്പെടുത്തൽ കൂടി അടയാളപ്പെടുത്തുന്നു.
'കവിതയുടെ റിപ്പബ്ലിക്ക്' എന്ന കവിത ഒരു മനോഹരമായ വായന അനുഭവമാണ്. ആധുനിക രാഷ്ട്രീയ മൈതാനത്തിൽ മുഖം മൂടിയിട്ട് മുദ്രാവാക്യം മുഴക്കുന്ന രാഷ്ട്രീയ 'പത്രാസുകൾ' തുറന്നു കാട്ടുകയാണ് ഈ രചന.
പഠിത്തത്തിലും കലയിലുമൊന്നും
മിടുക്ക് ഇല്ലാതിരുന്ന
കർഷകന്റെ മകൻ
ഇന്നും
പാടത്ത്, ഒറ്റക്കാണ്
എന്ന 'കൃഷിപാഠത്തിലെ' വരികൾ പാടവരമ്പിലൂടെ നടക്കുന്ന കാലത്തോടുള്ള കലഹമാണ്. ഒറ്റപ്പെടലിനോട്.... സ്വാർത്ഥതയോടെ നടന്നു അകലുന്ന ആധുനികതയോട്....
മൂന്ന് ബുധശിഷ്യന്മാർ എന്ന കവിതയിൽ സാമൂഹിക വൈവിധ്യം മനുഷ്യ വ്യവഹാരങ്ങളിൽ പ്രതിഫലിക്കുന്നത് എങ്ങനെ എന്നു കാട്ടിത്തരുന്നു.
മറ്റൊരു ശ്രദ്ധേയയമായ കവിതയാണ് 'വായിച്ചുതീർന്ന പുസ്തകം'. പുസ്തകം ചില്ലിട്ട മനോഹാരിത മാത്രമല്ല.... അവക്ക് പറയാൻ ഒരു പാട് അനുഭവം ഉണ്ട്....
വാകീറിയ ദൈവം ഇരയല്ല
ചിരിയാണ് കരുതിവെച്ചത്
ചിരി എന്ന കവിതയിലെ വരികളാണ് ഇത്. ചിരിയുടെ ചന്തവും ചിന്തയും മാത്രമല്ല ചരിത്രം കൂടി ഇതിൽ വരച്ചിട്ടിരിക്കുന്നു. ചിരി എന്ന് പേരിട്ട ആ കോളേജ് പയ്യൻ വായിച്ചു തീർന്നാലും ചിരി നിർത്തില്ല...
വായനക്കിടയിൽ മാറ്റൊലി കൊണ്ട ചില അനുഭവങ്ങളാണ് ഇവിടെ കുറിച്ചത്. ഈ സമാഹാരത്തിൽ 22 കവിതകളാണ് ഉള്ളത്. ഓരോന്നും നല്ലൊരു വായന അനുഭവം ആയിരുന്നു. ബിനുരാജിന് ഒരായിരം ആശംസകൾ.
വായനയുടെ ലോകത്തിൽ ഏറെ സഞ്ചരിച്ച, ആധുനികതയെ തുറന്ന മനസ്സോടെ ഉൾകൊള്ളുന്ന, പഴമയെ ലാളിക്കുന്ന, ഭാവനാ സമ്പന്നനായ ഒരു ഏകാകിയുണ്ട് ഈ കവിതകളിൽ. അയാളുടെ ആഴമുള്ള കാഴ്ചയും പാട്ടും നമ്മുടെ ജീവിതത്തിലെ വ്യഥകൾക്കും, അലച്ചിലുകൾക്കും, വേട്ടയാടലുകൾക്കും ഒരു ഉത്തരമായിരിക്കും.
ഇന്നി: ഈ കവിതാ സമാഹാരത്തിന്റെ പുറം ചട്ട പ്രശംസ അർഹിക്കുന്നു. പേരിനു ചേരുന്ന ഒരു കലാ കിരീടം.
Thursday, 26 March 2020
Tuesday, 24 March 2020
Monday, 23 March 2020
Sunday, 22 March 2020
Saturday, 21 March 2020
Tuesday, 10 March 2020
Saturday, 7 March 2020
പരീക്ഷ
തുപ്പിയ മുറ്റത്തു
അമ്പിളി, മുഖം
നോക്കി രസിക്കുമ്പോൾ
എന്റെ രാത്രി വിളക്ക്
കൊളുത്തി വെച്ച്
പരീക്ഷ കാവലിരുന്നു
പൂണ്ടു കിടന്ന
മോട്ടിന്റെ വിടവിലൂടെ
ഒരു സ്വപ്നത്തിന്റെ
ഗന്ധം കട്ട്
ഉദയം, പടിഞ്ഞാറ് നോക്കി
ഉന്മാദം കുഴിച്ചിട്ടു.
Tuesday, 3 March 2020
വിപ്ലവം
എന്റെ കീശകീറി
കൊടി കട്ട്
വിപ്ലവം ജനിക്കുന്നു
സ്മാരകങ്ങൾക്കു
കല്ലു ചുമന്ന വഴിയിലൂടെ
വെടിമരുന്ന് ചുമക്കുന്നു
Sunday, 1 March 2020
തിരക്ക്
അങ്ങോട്ടും ഇങ്ങോട്ടും
ഓടുന്ന തിരക്കുകൾ
തീപിടിച്ചും താളംപിടിച്ചും
തോരാതെ തീരങ്ങൾ
അലയുന്ന നേർച്ചകൾ !!!!
Thursday, 27 February 2020
Wednesday, 26 February 2020
ചായ
പഞ്ചസ്സാരയും തേയിലയും ഇല്ല
എന്നാലും ചായ വേണോ എന്ന്
ഞാൻ ചോദിച്ചു......
ആ ചോദ്യം ഒരു കുടയാണ്....
അഭിമാനം നനയാതെ
തണുത്ത പാൽ കുടിക്കുന്നു....
Tuesday, 25 February 2020
ചരിത്രം
വരച്ച യുദ്ധങ്ങൾ
ചുവന്ന വരയിട്ടു
പഠിച്ച ചരിത്രങ്ങൾ
വേദമോ? വേദനയോ?
പൊയ്ക്കാല് നാട്ടി
സ്മാരകമാക്കുന്നു
സ്മരണകൾ.....
Monday, 24 February 2020
പ്രണയം
ആയിരം കിനാവു കൊണ്ട്
ഒരുക്കിവെച്ച മിഴിനാളങ്ങൾ
പരസ്പരം കൊളുത്തിവെച്ച
നക്ഷത്രങ്ങളായ്....
പ്രണയം തിളങ്ങുന്നു....
Sunday, 23 February 2020
Saturday, 22 February 2020
Friday, 21 February 2020
Wednesday, 19 February 2020
Tuesday, 18 February 2020
Friday, 14 February 2020
Thursday, 13 February 2020
കാത്തിരിപ്പ്
കാത്തിരിപ്പിൻ
കണ്ണീരു മൂടിയ
നേരം
വാക്കു വിറ്റു
മൗനത്തിലൊരു
നോമ്പ് കുറിച്ചു.
എത്ര കൂട്ടായ്
തണൽ വിരിച്ച്
മിഴി പാകി
ഓർമ്മയിണ ചേരുന്ന
നിന്നോളങ്ങളിൽ
ഒരു നിഴലായി
ലയിച്ചു നീളുമ്പോൾ
കാത്തിരിപ്പ്
കടം ചോദിച്ച
നേരം
ചുബനമിടം
നൽകിയ
ഇമ്പം കൊണ്ടു
വാതു വെച്ചു
എത്രയായി തോരാതെ
മഴ കൊണ്ട് നനഞ്ഞു
തോർത്താതെ
കുളിരിൽ പിടഞ്ഞു
ബാക്കി വെച്ച
കണ്മഷി പടർന്ന
കവിളിൽ
തിരഞ്ഞൊരു
കാലത്തിൻ
ശിഷ്ടം
കാത്തിരിപ്പിൻ
കനൽ വിതറിയ
നേരം
ഒരു മണമാകുന്നു
പിറകോട്ട്
നടന്നവന്റെ
വിയർപ്പിന്റെ
ഗന്ധം
വലഞ്ഞാലും
പിടഞ്ഞാലും
കാതിരിപ്പൊരു
കിനാവ് പോലെ
നിലാവ് പോലെ
വിടർന്ന
ചേലാണ്......
Thursday, 30 January 2020
Tuesday, 28 January 2020
Friday, 17 January 2020
പഠനം
രാമനെ കുറിച്ചു പഠിച്ചു
രാവണനെ കുറിച്ചു പഠിച്ചു
മേഘത്തെ കുറിച്ചു പഠിച്ചു
ഭൂമിയെ കുറിച്ചു പഠിച്ചു
ചിന്തചെന്നതുന്നിടത്തോളം
അറിവെന്നു കുറിച്ചു
Thursday, 16 January 2020
Monday, 6 January 2020
ബ്ലോക്ക്
9.30 നു ഓഫീസിൽ ഏതാണമെന്നു കരുതി നേരത്തെ ഇറങ്ങി.
പക്ഷെ block കിൽ പെട്ടു.
Block ഒരു പുതുമയല്ല.
Block ഒരു ന്യായമോ വാർത്തയോ അല്ല.
അല്ലേലും punching നു എന്ത് ബ്ലോക്ക്?
അങ്ങനെ ഞാൻ പെട്ടു.....
വണ്ടികൾക്ക് നടുവിൽ വണ്ടിക്കുള്ളിൽ
Ac യുടെ തണുപ്പും.... sterio യുടെ പാട്ടും....
Perfume ഇന്റെ മണവും ഒന്നും ഞാൻ അറിയുന്നില്ല.....
ഇന്ന് താമസിച്ചത് തന്നെ......
ഉള്ളിലെ ചൂടിൽ ഞാൻ വലഞ്ഞു....
ഇന്ന് എന്താണൊരു വഴി...
വാച്ചിലേക്ക് നോക്കി...
സൂചി അതാ ഓടുന്നു....
വെയിൽ കനത്തു തുടങ്ങി...
ഉച്ച വരെ ലീവ് ആക്കിയാലോ???
എന്താണീ നഗരം ഇങ്ങനെ.....
ശ്വാസം മുട്ടുന്നു
ഇന്നി എത്ര നേരം കാക്കണം....
ഒരു വാഹനവും അനങ്ങുന്നുപോലുമില്ല
അടുത്ത വാഹനങ്ങളിലേക്കു നോക്കി
എല്ലാവരും മൊബൈലിൽ ലയിച്ചിരിക്കുന്നു.
ചിലർ വണ്ടി ഓഫ് ചെയ്തു ശാന്തമായി ഇരിക്കുന്നു. ആരും ഹോൻ മുയക്കുന്നു പോലും ഇല്ല. ബ്ലോക്ക് എല്ലാവരെയും മയാക്കിയോ. ബൈക്കുകാർ ഹെല്മറ്റ് ഊരി മടിയിൽ വെച്ച് ചൂടിൽ ഉരുകുന്നു.
സമയം നീങ്ങുന്നു....
അതാ ഒരു സൈറൻ.... എതിർ ദിശയിൽ നിന്നാണാ ശബ്ദം.
ആംബുലൻസ് ആണോ?
അല്ല ഏതോ vip ആണ്
അടുത്തു നിന്ന ബൈക്കുകരൻ പറഞ്ഞു...
അല്പം കൂടി കഴിഞ്ഞപ്പോൾ മുന്നിൽ നിന്നു വാഹനങ്ങൾ അനങ്ങി തുടങ്ങി.
ഹാവൂ.... രക്ഷപെട്ടു....
നഗരം അതാ ചുമച്ചു തുടങ്ങി....
അതിനിടയിൽ വിക്കി വിക്കി ഇങ്ങനെ പറഞ്ഞോ.....
ഇന്നി എന്റെ ശ്വാസം ബ്ലോക്ക് ആകും...