ലാത്തികൊണ്ടും
ചോരകൊണ്ടും
വലഞ്ഞുവോ?
പ്രതിക്ഷേധത്തിൽ
തെരുവ്
ശ്വാസം
തിരഞ്ഞുവോ?
പകൽ... വിധിയോർത്
വിയർത്ത പട്ടണത്തോട്
വലഞ്ഞ കിതപ്പിനിടെ
ചോദിച്ചു....
നിന്റെ പീഡനകഥ
ഞാൻ എഴുതട്ടേ...
ചോര കണ്ടു
രസിച്ചോ...
വോട്ടിട്ട
ന്യായങ്ങൾ
വഴി മറന്ന
കാട്ടിൽ
വേടാനാരെന്നറിയാതെ
വേട്ടയെന്തിനെന്നറിയാതെ
ഇര തിരഞ്ഞു സാക്ഷിയായ്
ജനാധിപത്യത്തിന്റെ
അരുവിയിൽ
നീയെന്നു നിൻ
മുഖമറിയും....
എന്റെ പട്ടണമേ
ഒരു നല്ല
പകൽ വിരിയട്ടേ....